Tuesday, April 19, 2011

വിഷം വീണ്ടും പെഴ്തിറങ്ങും








എന്‍ഡോ സള്‍ഫാന്‍ നിരോധിക്കുക പ്രായോഗികമല്ലെന്ന് കേന്ദ്ര ക്രഷി മന്ത്രാലയം ദേശീയ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു ..മന്ത്രാലയം നല്‍കുന്ന വിശദീകരണം ഇത്രയും വിലകുറഞ്ഞ കീടനാശിനി വേറെ കിട്ടാനില്ല എന്നതാണ് ...ജനക്ഷേമം കൈമുതലാകേണ്ടവര്‍ ശത  കോടീശ്ശരന്‍  മാരുടെ കയ്യിലെ കളി പാവകളാകുന്ന കാഴ്ച്ച വിചിത്രം ....എന്‍ഡോ സള്‍ഫാന്‍ ഏറ്റവുമധികം വേട്ടയാടിയ കാസര്‍ക്കോട്  സന്ദര്‍ശിച്ച ശേഷം മനുഷ്യാവാകാശ പ്രവര്‍ത്തകര്‍ നല്‍കിയ കത്തിന് മറുപടിയായാണ് മന്ത്രാലയം  ഈ തട്ട് പൊളിപ്പന്‍ വിശദീകരണം   നല്‍കിയത് ...ദിവസങ്ങള്‍ക്കു മുമ്പ് വന്ദനാ ശിവ പറഞ്ഞ വാക്കുകള്‍ പ്രതിഫലിക്കുന്ന കാഴ്ചയാണ് കാണുന്നത് ..ക്രഷി മന്ത്രി ശ്രീ ശരത്ത് പവാര്‍ ഐ പി എല്‍ എന്ന ബിസ്നെസ്സ് ലോബിയിലേക്ക് തിരിഞ്ഞിരിക്കുന്നു ഭരണ കാര്യങ്ങളേ ക്കാള്‍ ഐ പി യെലിനു മുന്‍‌തൂക്കം നല്‍കുന്നു എന്നെല്ലാം ...നിര്‍ദേശങ്ങള്‍ പാലിച്ചു ഉപഴോകിച്ചാല്‍ എന്‍ഡോ സള്‍ഫാന്‍ ഒരു ഭീഷണിയുമില്ലന്നാണ്  മന്ത്രാലയ  നിരീക്ഷണം....കേരളവും കര്‍ണ്ണാടകയും മാത്രമാണ് പ്രശങ്ങള്‍ ശ്രഷ്ട്ടിച്ചെതെന്നും  മറ്റുള്ള സംസ്ഥാനങ്ങളില്‍  ഇതൊരു വിഷയമേ  അല്ലാ എന്നുമുള്ള   ന്യായീകരണങ്ങളും എടുത്തു കാച്ചുന്നുണ്ട് .......     കാസര്‍ക്കോട്ടേ കരളലിയിക്കുന്ന കാഴ്ച്ച കാണാന്‍ ശരത്  പവാറിനും  കൂട്ടാളികള്‍ക്കും എവിടെ നേരം പാതി വസ്ത്രം ധരിച്ച ചിയര്‍ ഗേള്‍സിന്റെ ഉടലയകും കീശവീര്‍പ്പിക്കുന്ന പണകൊയുപ്പും അധികാരമെന്ന അപ്പ കഷ്ണവും കയ്യിലേന്തുമ്പോള്‍  വിജയത്തിനായി ജയ് വിളിച്ച ജനത്തെ ഓര്‍ക്കാന്‍ എവിടേയാ നേരം ...ജനക്ഷേമം പറയാന്‍ നൂറു നൂറു നാവുകള്‍ ഉള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനു പ്രതികെരിക്കുമോ എന്തോ ? 
                                            എന്‍ഡോ സള്‍ഫാന്‍ നിരോധിച്ചാല്‍ ഇതിനേക്കാള്‍ ഏറേ പ്രത്യാഘാതം മുന്ടെന്നാണ് മന്ത്രാലയ വിലയിരുത്തല്‍     ...ഇതിലും വലിയ എന്ത് പ്രത്യാഘാതമാണ് ഇനി വരാനുള്ളത് ....വളര്‍ച്ച മുരടിച്ച കൊച്ചനിയന്മാരുടെ അനിയത്തിമാരുടെ നിസ്സഹായത നിറഞ്ഞ മുഖം നോക്കി നിങ്ങള്‍ ഇവിടെ ജീവിക്കാന്‍ അര്‍ഹാരെല്ലന്നു പറയാന്‍ എന്ത് അധികാരമാണ് ഇവര്‍ക്കുള്ളത് .....ഭ്രൂണഹത്യ എന്ന മഹാമാരി കൂടി കാസര്‍ക്കോട്ടേ  അമ്മമാര്‍ക്കിടയില്‍ വര്‍ധിച്ചു വരുന്നു എന്ന വാര്‍ത്തയും ഇതിനോടകം വന്നു കഴിഞ്ഞു ...മക്കളുടെ നിര്‍ജീവ കഴ്ച്ചക്ക് സാകഷ്യം വഹിക്കാന്‍ മാനസികമായി തളരുന്ന ഈ അമ്മമാര്‍ക്ക് സാധിക്കുന്നില്ല ......   കേന്ത്ര പരിസ്ഥിതി മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ഇതിനോടുള്ള നിലപാട് വ്യക്തമാക്കിയിട്ടില്ല എന്നത് ആശ്വസകാരം  തന്നെ  .....എന്‍ഡോ സള്‍ഫാന്‍ നിരോധം ചര്‍ച്ച  ചെയ്യുന്ന സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്റെ ശാസ്ത്രസമിതി യോഗത്തിനു വേണ്ടി കാത്തിരിക്കാം അവരുടെ കൈകള്‍ ഈ വിഷ മഴയെ തടഞ്ഞു നിര്‍ത്തട്ടെ നമുക്ക് പ്രാര്‍ഥിക്കാം   ..............                                 

Friday, April 15, 2011

എന്റെ ഉമ്മ



പത്തുമാസം ഉദരത്തില്‍ ചുമന്നു
വേദനയുടെ ആകാംഷയുടെ
പരിഭവമില്ലാത്ത നാളുകള്‍
പിറന്നു വീണപ്പോള്‍ ചുടുചുംബനം
മാറോടു ചേര്‍ത്ത് അമിഞ്ഞയൂറ്റി
എത്ര ചവിട്ടി ഞാനാ ആ ഉധരത്തില്‍
പരിഭവം പറഞ്ഞില്ല പകരം തലോടിയെന്‍
തലമുടികള്‍ ..........................................
പിച്ചവെച്ചനാളുകള്‍ എനിക്ക് മാര്‍ഗദര്‍ഷി
എന്‍റെ  കളികൂട്ടുകാരി എനിക്ക് എല്ലാം എല്ലാം....
ഞാനെത്ര കാഷ്ടിച്ചു ആ മടിയില്‍
ദേഷ്യമോ അതും എന്നോട്......?
ഇല്ല ഇല്ലേ ഇല്ല ....................
ഒരു പൂവിതളിനു സുഗന്ധം   പോല്‍
യെന്‍ നാസികകളില്‍  മന്ദമാരുതനായി
പൂന്തേന്‍ നുകരാനെത്തുന്ന ചിത്രശലഭമായി ..
അറിയില്ല . ചിത്ര കാവ്യ വര്‍ണ്ണതീതമായി
യെന്‍ മുന്നിലെ മനോഹര ശില്‍പ്പം .........
ചിറകിനടിയില്‍ ഒളിപ്പിച്ചു
പൂവിതളിന്‍റെ   മനോഹാര്യത
ഞാന്‍ കണ്ടു ആ മുഖത്ത്
പരിമളം നശിക്കാത്ത പനനീര്പൂപോലെ
ഞാനറിയുന്നു ആ വിരഹം ,
പ്രവാസം ഒരു കൈപ്പുനീര്‍ പോലെ
ആ പൂന്തോട്ടം എനിക്ക് ഒരുക്കിയ
വസന്ത കാലം അതുമാത്രം എന്‍ സ്വന്തം
എനിക്ക് പോകണം ആ പൂന്തോട്ട റാണിയെ
കാണാന്‍ എനിക്ക് ആകവിളത്ത് നല്‍കണം
ചുടുചുംബനം എനിക്ക് നടക്കണം
ആകൈപിടിച്ച് .അതെ എന്നെ തരാട്ടിയ ..........
സുഗന്ധം  ആസ്വദിച്ചു  ഞാന്‍ വളരും ................

ഫാമിലി വിസ





മോഹങ്ങളുടെ ചിറകുമുളക്കാന്‍ വിധിക്കപെട്ട ജന്‍മം .ഉള്ള സ്ഥലം പണയപെടുത്തി വന്ന ഒരുത്തന്‍ വിസയുടെ കടം വീട്ടി നാട്ടിലെത്തി .ഒരു വിവാഹവും കഴിച്ചു .മധുവിധുനാളുകള്‍ പുണരും മുമ്പേ വീണ്ടും അനന്തമായ മരുഭൂമിയുടെ തീരം തേടി .ജോലിയില്‍ കയറിയാല്‍ മധുവിധുവിന്‍റെ  രുചിയൂറും ഓര്‍മ്മകള്‍ .വീട്ടില്‍ എന്നും തുടരുന്ന ഉമ്മയുടെ അസുഖം . ചെറുപ്പത്തിലെ അനാഥയാക്കി  കടന്നുകളഞ്ഞ  വാപ്പയുടെ രൂപം . ഒരു സഹോദരിയെ കല്യാണം കഴിപ്പിച്ചയച്ചു  സ്ത്രീധന തുക മുഴവന്‍ കൊടുക്കാത്തതിനാല്‍ ചോര്‍ന്നൊലിക്കുന്ന കൂരക്കു കീഴില്‍ അവളും . കല്യാണം കഴിക്കാന്‍ അവന് താല്‍പര്യമുണ്ടായിരുന്നില്ല .പക്ഷെ കുടുംബക്കാരുടെ  നിര്‍ഭന്തം    അവനു അനുസരിക്കേണ്ടി  വന്നു .
8 ക്ലാസ്സില്‍ വെച്ച് പഠനം നിര്ത്തിയവന്‍ ബാല്യവും , കൌമാരവും  ,യുവത്വവും ബംഗ്ലൂര്‍ , മുംബൈ എന്നീ നഗരങ്ങളില്‍ വിയര്‍പ്പുകണങ്ങളാല്‍ കാവ്യം രചിച്ചു . ഉപേക്ഷിച്ചു പോയ പിതാവ് മടങ്ങി വരുമെന്ന പ്രതീക്ഷ അവനില്ലായിരുന്നു . പക്ഷെ അവന്‍റെ  മുന്നിലെ ലക്‌ഷ്യം ഉമ്മയുടെ ചിക്ത്സ ,സഹോദരി ഫാത്തിമയുടെ വിവാഹം . അവന്‍റെ  സ്വപ്നം  പോലെ ഫാത്തിമയുടെ വിവാഹം മുട്ടില്ലാതെ നടന്നു .നാട്ടുക്കാരും കൂട്ടുകാരും അവനെ സഹായിച്ചു . സ്ത്രീധന തുക കുറച്ചു    അധികമായിരുന്നെങ്കിലും അവനതിന്  തയ്യാറായി.


കുറച്ചുകാലം കഴിഞ്ഞു ഉമ്മയുടെ രോഗം മൂര്‍ച്ചിച്ചു ... ഒരാളുടെ സഹായം മില്ലാതെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥ . അങ്ങിനെ ഫാത്തിമ വീട്ടിലേക്കു തിരിച്ചു ... ഫാത്തിമയുടെ ഭര്‍ത്താവ് നല്ല സ്വഭാവമുള്ളയാളായിരുന്നു , പക്ഷെ അയാളുടെ സഹോദരിമാര്‍  ചെകുത്താന്‍ മാരായിരുന്നു . ഒരു വര്‍ഷമാണ്‌ കലാവധി  പറഞ്ഞതെങ്കിലും അവര്‍ക്ക് പെട്ടെന്ന് തന്നെ പണം കിട്ടണം . അവര്‍ ഫാത്തിമയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു .അങ്ങിനെ അവളുടെ ഉമ്മയുടെ സഹായത്തിനന്ന വ്യജ്യാന അവള്‍ വീട്ടിലേക്കു വന്നു . പക്ഷെ മെല്ലെ മെല്ലെ ഇത് അവന്‍ അറിഞ്ഞു . അങ്ങിനെ യാണ് ബംഗ്ലൂരില്‍ വെച്ച് പരിജയപെട്ട
മുഹമ്മദ്‌ ഒരു വിസയുടെ കാര്യം അവനോട് പറഞ്ഞത് .പുരയുടെ ആധാരം പണയപെടുത്തി അവന്‍ മോഹചിറകുകളു  മാഴി മരുഭൂമിയുടെ മണല്‍തിട്ടയില്‍ പറന്നിറങ്ങി   .രണ്ടു വര്‍ഷങ്ങള്‍ വേണ്ടിവന്നു അവന് ആധാരം തിരിച്ചെടുക്കാന്‍ .പക്ഷെ അപ്പോയും ഫാത്തിമ വീട്ടില്‍ തന്നെ ..ഒരുവര്‍ഷം കൂടി കഴിഞാലുടനെ അവളുടെ ഭര്‍ത്താവിന്റെ കടം വീട്ടി നാട്ടിലേക്ക് തിരിക്കണം .
കാലമെന്നും അവനു മുമ്പില്‍  മുഖം തിരിക്കുക പതിവായിരുന്നു .ഇപ്പോള്‍ അവന്‍റെ  സഹോദരിയുടെ ത്വലാക്കിന്‍റെ  ശ്ബ്ധമാണ് അവനെ ആലോസരപെടുത്തിയത് .
അളിയന്‍ മറ്റൊരു ഭാര്യയെ വിവാഹം കഴിച്ചു എന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത ഇന്നും അവനെ ഞെട്ടിപ്പിക്കുകയാണ് . ഇതിനിടയിലാണ് കഷ്ടകാലം പിടിച്ചവന്‍ തല  മൊട്ടയടിച്ചപ്പോള്‍ കല്ലുമഴ പെഴുതു എന്ന് പറഞ്ഞപോലെ അവന്‍റെ  ഭാര്യ സുലൈഖയുടെ ആഗ്രഹം ഒരു ഫാമിലി വിസ . സുലൈഖയുടെ സഹോദരി മൈമൂന ഭര്‍ത്താവിനൊപ്പം ഗള്‍ഫിലാണ് . മൈമൂനയാണ് പറഞ്ഞത് ഇപ്പോള്‍ വിസ സൌജന്ന്യമായി ലഭിക്കുമെന്ന് .സുലൈഖക്ക്  മുമ്പില്‍ നാത്തൂന്‍ ഫാത്തിമയുടെ ദുഖം  പ്രശ്നമല്ല . അമ്മായിയമ്മയുടെ രോഗം അവളുടെ വിഷയമല്ല .അവള്‍ ഇക്കാര്യം സൂചിപ്പിച്ചു . ഇയാളുടെ സ്വപ്നം ഒരിക്കലും ഇതായിരുന്നില്ല .മറിച്ച് തന്‍റെ സഹോദരിയെ മറ്റൊരുത്തന്‍റെ  കയ്യില്‍ ഏല്‍പ്പിച്ചു കൊടുക്കണം . ചോര്‍ന്നൊലിക്കുന്ന മേല്‍കൂര പുതുക്കി പണിയണം. ഉമ്മയെ നല്ല വൈദ്യനെ കാണിക്കണം .

പക്ഷെ സുലൈഖയുടെ സ്വപ്ന വിമാനം അറബുനാടുകള്‍ ചുറ്റികറങ്ങിയിരുന്നു . വിസയുടെ ആനുകൂല്യം പക്ഷേ ടിക്കെറ്റിലും , റൂമിലും ,ഭക്ഷണത്തിലും മറ്റു അനുബന്ത കാര്യങ്ങളിലും പ്രതിഫലിക്കില്ല. അവനറിയാം പക്ഷേ സുലൈഖ അതിനപ്പുറത്തെ തന്‍റെ  സഹോദരി ഭര്‍ത്താവിന്‍റെ കഴിവില്‍ വിശ്വാസം പൂണ്ടു . ജോലി കഴിഞ്ഞു വന്നു ഉറങ്ങാന്‍ കിടന്നു പക്ഷേ ഉറക്കം വന്നില്ല . ദു സൊപ്നങ്ങള്‍ അവനെ വേട്ടയാടി .ഫോണ് വിളിച്ചു അവന്‍ അവളുമായി പിണങ്ങി .ഒന്നിച്ചു ജീവിക്കാന്‍ നാലാളുകള്‍ക്ക് മുമ്പില്‍ പ്രതിഞ്ഞ എടുത്തവര്‍ അകലുകയാണ് . കേവലമൊരു ഫാമിലി വിസയുടെ നൂല്‍പാലത്തില്‍ .കാലം മെഴുകുതിരി വെട്ടം കണക്കെ എരിഞ്ഞു തീര്‍ന്നു . കാലന്‍ ഉമ്മയുടെ ജീവനുമായി കടന്നു കളഞ്ഞു .ഒരിറ്റു കണ്ണുനീര്‍ വാര്‍ക്കാന്‍ പോലും അവളുടെ മുബൈല്‍ ഫോണ്‍ ചലിച്ചില്ല ..ഫാത്തിമയുടെ ഏക ആശ്രയം ഉമ്മയുടെ മരണത്തോടെ അസ്തമിച്ചു .ഒരു നിശോസം    പോലെ ഇന്നും അവനോര്‍ക്കുന്നു .. ദുഖങ്ങള്‍ കടലാസില്‍ പകര്‍ത്തിയപ്പോള്‍ ഒരു കൊച്ചു അശോസം . ഒരു ഈന്തപനമരം പോലെ കുറച്ചുകാലം പൂക്കുകയും ..പിന്നീടത്‌ കരിയുകയും വീണ്ടും പൂക്കുകയും അവസാനം യുവത്തം എറിഞ്ഞുടഞ്ഞ ചില്ലുപാത്രം കണക്കെ കടപുഴകി വീഴുന്നു . കൂട്ടിനായി കുറേയതികം സമ്പാദ്യങ്ങള്‍     ( പ്രഷര്‍ ,ഷുഗര്‍ ,കൊളസ്ട്രോള്‍ ,)..