Wednesday, September 12, 2012

ന്യൂ ജനറേഷന്‍ v/s-എമെര്‍ജിംഗ് കേരള

ന്യൂ ജനറേഷനെ    കുറിച്ചുള്ള ചര്‍ച്ചകളും , അവരുടെ ആവശ്യകതയുടെ സ്വപ്നങ്ങളും ചര്‍വണ ചര്‍വിത മാക്കുന്ന  ഈ വര്‍ത്തമാന കാലത്ത് അവരുടെ ഉന്നമനം ലക്‌ഷ്യം വെച്ച് കേരള സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്ന എമെര്‍ജിംഗ് കേരള എന്ന വികസന പദ്ധതിയെ കാലാകങ്ങളായി തുടരുന്ന പിന്തിരിപ്പന്‍ നയത്തിന്റെ വേര് പിടിച്ച് നഖ ശിഖാന്തം എതിര്‍ക്കുന്ന പ്രതിപക്ഷ നേതാവും  , സി പി  എം  പാര്‍ട്ടിയും വളര്‍ന്നു വരുന്ന തലമുറയ്ക്ക് മുകളില്‍  പറക്കുന്ന കാഴുകന്മാരായി മാറുകയാണ് .ലാഭാകൊതിയുമായി വരുന്ന മുതലാളിമാര്‍ക്ക്  കേരളം തീറെഴുതി കൊടുക്കുകയാണെന്ന് മുറവിളി കൂട്ടുന്നവര്‍ ഭരിക്കുന്ന പക്ഷിമബംഗാളിലെ നന്തിഗ്രാം  ഏക്കറ കണക്കിന്  കൃഷി ഭൂമി തീറെഴുതി കൊടുക്കുകയും അതിനെതിരെ പ്രതികരിച്ച പാവം കര്‍ഷകരെ പാര്‍ട്ടി ഗുണ്ടകളെ വിറ്റും പോലിസിനെ  ഉപയോഗിച്ചും    അടിച്ചമര്‍ത്തുകയുമാണ്  ചെയ്തത് . കമ്മ്യുണിസ്റ്റ്ചൈന  പോലും മുതലാളിത്ത പ്രവണതയെ പുല്‍കി കഴിഞ്ഞു . കമ്മ്യൂണിസം അച്ചടിച്ച പുസ്തകങ്ങളിലെ തുരുമ്പിച്ച വാക്കുകള്‍ മാത്രമായി കഴിഞ്ഞു .സോഷ്യല്‍നെറ്റ്വര്‍ക്കുകള്‍     സാമൂഹിക ജീവിതത്തെ സുധാര്യമാക്കിയ ഈ വര്‍ത്തമാന കാലഘട്ടത്തില്‍ പഴയ ഗീര്‍വാനങ്ങളുടെ  പാടവം അവാസാനിച്ചിരിക്കുന്നു. എന്ത് പറഞ്ഞാലും വിശ്വസിക്കാന്‍ കഴുതകള്‍ എന്ന് ആക്ഷേപിക്കുന്ന ജനത യുണ്ടാകുമെന്ന മിഥ്യ ധാരണ ഈ സുധാര്യ ലോകത്ത് അപ്രസക്തമാണ് .നിക്ഷേഭാകര്‍ വരുന്നത് ലാഭാകൊതിയുമായി എന്ന വാദം തന്നെ പഴകിയതാണ് . ലാഭം ലഭിക്കാത്ത ഏതു സംരംഭങ്ങള്‍ക്കാണ് നിക്ഷേപകര്‍ മുതല്‍ മുടക്കുക .എന്തിനേയും എതിര്‍ക്കുക എന്ന പഴകി ദ്രവിച്ച നാടകങ്ങള്‍ നിര്‍ത്തിക്കൂടെ .നിക്ഷേപകര്‍ വരട്ടെ നാടിനും നാട്ടുകാര്‍ക്കും ഗുണം മില്ലാത്തതാണോ എന്ന് പഠിച്ച് ആവശ്യമെങ്കില്‍ സ്വീകരിക്കാനും തള്ളാനുമുള്ള സ്വതന്ത്രം നേടിയെടുക്കുകയല്ലേ ചെയ്യേണ്ടത് .കാലത്തിനൊപ്പം  നടക്കാതെ  തനിക്കു ശേഷം പ്രളയം എന്ന് ചിന്തിക്കുന്ന കടല്‍ കിഴവന്‍ മാരെ സമൂഹത്തിനവാശ്യമില്ല .


            ചര്‍ച്ചകള്‍ക്ക് വിളിക്കുമ്പോള്‍ പുറംതിരിഞ്ഞു നിന്നും നിഴമ നിര്‍മ്മാണ സഭക്കകത്ത് മൌനിയാവുകയും പുറത്തിറങ്ങി വലിയ വായില്‍ കൊണ്ട്ടാടുന്ന മിമിക്രി വേലകള്‍ നിര്‍ത്തലാക്കി .വരും തലമുറയുടെ ഉന്നതിക്കായി പൊരുതൂ .കുട്ടനാടന്‍ പാടങ്ങളില്‍ ട്രാക്ടര്‍ പോലുള്ള യാത്രവല്കരണങ്ങളെ   എതിര്‍ത്തു .  കമ്പ്യൂട്ടര്‍ വന്നപ്പോള്‍ അതിനെതിരെ സമരത്തിന്‌ നേത്രത്വം നല്‍കി , സ്വശ്രയ കോളേജ് എന്ന ആശയം വന്നപ്പോള്‍ അതിനെതിരെ രക്തം ചിന്തി സമരം ചെയ്തു .ഇന്ത്യക്ക് കൂടി ഓഹാരിയുള്ള  ഏഷ്യന്‍ ഡെവലപ്മെന്റ്  ബാങ്ക് (എ. ഡി .ബി  ) ന്റെ വാഴ്പ്പ  സ്വീകരണത്തിനെതിരെ പാര്‍ട്ടിയിലെ കുട്ടികുരങ്ങന്‍  മാരെ കൊണ്ട്  ചുടുചോറു മാന്തിച്ചു ,ഒടുവില്‍ അധികാരം കയ്യാളിയപ്പോള്‍ ട്രാക്ടറും ,കമ്പ്യൂട്ടറും ,സ്വശ്രയ വിദ്യഭ്യാസ ആശയവും ,  എ . ഡി . ബി .വാഴ്പ്പയുമെല്ലാം സ്വീകരിച്ചു .തെരുവിലിറങ്ങിയ  ചെരുപ്പാക്കാര്‍ എല്ലോടിഞ്ഞു രാക്തം വാര്‍ന്നത്‌ മിച്ചം .സര്‍ക്കാരിന്റെ ഖജനാവ്  എന്നും  ശൂന്യമായിരിക്കും അതില്‍ ഭരണ പ്രതിപക്ഷ കക്ഷികള്‍ തുല്യരാണ് .കാശില്ലാത്ത സര്‍ക്കാരിനെ  മൂലധനം നല്‍കി സഹായിക്കുകയും അതുവഴി   വരുംതലമുറയുടെ ഉന്നതി ഉയര്ത്തപെടുകയും ചെയ്യും . വീടും നാടും വിട്ട് ഉറ്റവരേയും ഉടയവരേയും വിട്ട്  കനെലെരിയുന്ന മരുഭൂവില്‍ സ്വനാടിനു  വേണ്ടി ഉരുകി തീരുന്ന പ്രവാസം .വരുംതലമുറക്കെങ്കിലും വിധൂരമാവട്ടെ .ചര്‍ച്ചകള്‍ നടക്കട്ടെ .വിവിധ മേഖലകളിലായി വികസനവുമായി ബന്ധപെട്ട് 16 സെമിനാറുകള്‍ എമെര്‍ജിന്‍ കേരളയില്‍ നടക്കും .മന്ത്രിമാരും വിവിധ ഉദ്യോഗസ്തരും സെമിനാറുകളില്‍ പങ്കു കൊള്ളും. സെമിനാറുകളില്‍ പങ്കുകൊള്ളുകയും നാടിന് ആപത്താണെങ്കില്‍   എതിര്‍ക്കുകയും ചെയ്യുക  .  അല്ലാതെ അന്തന്‍ ആനയെ ഉപമിക്കുന്നത് പോലെ വാചക കസര്‍ത്ത് നടത്താതിരിക്കുക .നമ്മുടെ ഹരിത സമ്പത്തിനെ നശിപ്പിക്കുന്ന ഒന്നിനും കൂട്ട് നില്‍ക്കാന്‍ ആര്‍ക്കും കഴിയില്ല .അതുണ്ടാവാത്ത ഒരു മുന്നേറ്റമാണെങ്കില്‍   സ്വീകരിക്കാനുള്ള മനസ്സ് സ്വായത്ത  മാക്കുക ...            


Tuesday, July 31, 2012

തണല്‍ മരം




കടലുണ്ടി പുഴയില്‍ ഓളങ്ങള്‍ക്ക് ശാന്തത
പാണക്കാട്ടെ മണല്‍തരിക്കു തീഷ്ണത
പുഷ്പ്പമൊട്ടുകള്‍ കരിഞ്ഞു വീഴുന്നു
അഭയാര്‍ഥിയുടെ കണ്ണ് നീര്‍  ചാലിട്ടു ഒഴുകുന്നു 
 എല്ലാത്തിനും തണലേകിയ ആ  ആല്‍മരം എവിടെ
വാളിനു പകരം ആത്മസംയമനം ആഴുതമാക്കിയവന്‍
ന്യൂന പക്ഷത്തിനായി  ഏറുമാടം കെട്ടി കാവലിരുന്നു
മിത ഭാഷയില്‍  ആളുകളെ നന്മയില്‍ കൂട്ടിയിണക്കി
പ്രശ്നപരിഹാരത്തിന് സുപ്രീംകോടതി
കാറ്റിലും   കോളിലും പതറാത്ത കപ്പിത്താന്
അവര്‍ക്കറിയാം ആസൂര്യന്റെ ഉദയം ഇനി ഇല്ല
അവരുടെ വിലാപം എന്തേ  നേരത്തേ അസ്തമിച്ചു
അവരുടെ മുഖം ഇനി കാണില്ല ആപുഞ്ചിരി
അവരോടു പറയുന്നു അകാല്‍പാടുകള്‍
പിന്തുടര്‍ന്ന് നീങ്ങാന്‍ ..അവര്‍ പിന്തുടരും
മത സൌഹൃദ     മനീഷിക്കായി ...
ലോകം തേങ്ങിയ നാളുകള്‍ ..അവരുടെ നേതാവിനായി
ശിഹാബിന്റെ ചന്ദ്രകല നമ്മെ പിന്തുടരും
എല്ലാവരും തന്നോടപ്പം തന്നോടപ്പം എന്ന് പറയും
യുദ്ധമല്ല സമാധാന സ്നേഹ സന്ദേശം 
ആരും പറയില്ല മിതഭാഷ ..ആര്‍ക്കുമറിയില്ല ഈ വചനാമൃതം 
നമ്മുക്കും പിന്തുടരാം ആ കാല്‍പാടുകള്‍...

Tuesday, April 24, 2012

തിരിച്ചറിവ്

               
   മേരി ഫോണെടുത്തു ചെവിയോട് ചേര്‍ത്ത് വെച്ചു മറു തലയില്‍  കോളേജില്‍ ഒന്നിച്ചു പഠിച്ച സതീഷ്‌ ബാബു . .അവരുടെ സംസാരം ആരോജകത്തോടെ കേട്ട് കിടക്കുകയാണ്  മേരിയുടെ ഭര്‍ത്താവ്  ജോസഫ് ..സ്വൊന്തം  ഭാര്യ അര്‍ദ്ധരാത്രി കാമുകനുമായി ശിങ്കരിക്കുമ്പോള്‍ കേട്ടും കണ്ടും  ക്ഷമിച്ചും ഇരിക്കാന്‍ വിധിക്കപെട്ട ഹതഭാഗ്യന്‍ ... മേരിയുടെ സംസാരം തുടരുന്നു................................................................
  ജോസഫ് മേരിയുടെ വീട്ടില്‍  വേലക്ക്  നിന്നിരുന്ന  ജാനകിയമ്മയുടെ മകനാണ്..  മേരി ഫെര്‍ണാട്സ്  അമേരിക്കയിലാണ് വളര്‍ന്നതും  പഠിച്ചതും പാലാക്കാരന്‍ ഫെര്‍ണണ്ടാസിനു  ഒരു പാട് ചികിത്സകള്‍ക്കും വഴിപാടുകള്‍ക്കും  ശേഷം കിട്ടിയതാണ്   മേരിയെ   ....................

    ഫെര്‍ണണ്ടാസിന്റെ ഭാര്യ ലൂസിയ  മേരിക്ക് മൂന്നു വയസ്സുള്ള പോള്‍ അര്‍ബുദം ഭാധിച്ചു മരിച്ചു.. ബാല്യംതന്നെ കുരിശില്‍ തറച്ച മേരിക്ക് അപ്പയാണ്  എല്ലാം   ..അത് കൊണ്ട് തന്നെ അപ്പയുടെ സ്നേഹം വാരികോരി കിട്ടിയിരുന്നു ..ജനിച്ചത്‌ പാലായില്‍    ആണെങ്കിലും    വളര്‍ന്നതും പഠിച്ചതും അമേരിക്കയിലാണ്  ..അതിന്റെ നേരിയ ചുവ ജീവിതത്തില്‍ പകര്‍ത്തുന്നത് സോഭാവികം .. മേരി യുടെ പഠനശേഷം ഫെര്‍ണാടാസ് മേരിയെ നാട്ടിലെ ഒരു കോളേജില്‍ അധ്യപികയായി നിയമിച്ചു അതിനു പല കാരണങ്ങള്‍ ഉണ്ട്   ..അവളുടെ അമേരിക്കയിലെ കൈവിട്ട  കളികള്‍ നാട്ടിലുള്ളവര്‍ അറിയാന്‍ ഇടവന്നാല്‍ അവളുടെ ഭാവിതന്നെ അവതാളത്തിലാവും ..ആയിടക്കാണ് മേരിയെ മംഗല്യം കയിപ്പിക്കാന്‍ നുള്ള മോഹം  ഫെര്‍ണാണ്ടസിനും     കുടുംബത്തിനും ഉണ്ടായത് ..അങ്ങിനെ ഫെര്‍ണാടസിന്റെ    സഹോദരി പുത്രന്‍ അമേരിക്കയില്‍ തന്നെയുള്ള എബ്രഹാമുമായി നിശ്ചയിച്ചു മേരിക്ക് പൂര്‍ണ്ണ സമ്മതം ..അങ്ങിനെ കാര്യങ്ങള്‍ വിവാഹതിയതി വരെ തീരുമാനിച്ചു  ..പക്ഷേ  വരന്‍  അറിഞ്ഞിരുന്നില്ല  അവന്റെ വിവാഹം   നിശ്ചയിച്ചത് ... അമ്മയും അമ്മാവനും അവനെ അറിയിക്കാതെ അത് നിശ്ചയിച്ചു പക്ഷെ എബ്രാഹം  കുട്ടിയല്ല അവന്റെ  ജീവിതത്തിലുള്ള  ലക്‌ഷ്യം ആഗ്രഹങ്ങള്‍ എല്ലാം അവനോടപ്പം വളര്‍ന്നത്‌ ആരും അറിഞ്ഞില്ല അല്ലങ്കില്‍ അറിഞ്ഞഭാവം നടിച്ചില്ല .. കല്യാണത്തിന്റെ തലേനാള്‍ വരന്‍ മറ്റൊരു പെണ്‍കുട്ടിയെ രജിസ്റ്റര്‍  മാരേജ്  ചെയ്തു..ഇതറിഞ്ഞ മേരി ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും പരാജയപെട്ടു ..കല്യാണ വീട് മരണവീടിന് സമാനമായി  പക്ഷെ നിക്ഷ്യിച്ച മുഹൂര്‍ത്തത്തില്‍ വിവാഹം നടന്നു വരന്‍  മുന്‍ വാല്യക്കാരിയുടെ  മകന്‍ ജോസഫ് ... ജോസഫ് ബംഗ്ലൂരില്‍ ഐ ടി പ്രഫഷണല്‍ ആയി ജോലി ചെയ്യുകയാണ്  .. മരിയ ഭര്‍ത്താവായി ജോസഫിനെ ഒരു രാത്രീ മാത്രമേ അനുവാദം നല്‍കിയോള്ളൂ..  .. ... ഫോണ്‍ വിളി  തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു ചുംബന കൈമാറ്റം വരെ എത്തിയ ഫോണ്‍ വിളി ആസാനിച്ചത് കോഴിയുടെ കൂവല്‍ കേട്ടാണ് ജോസഫ് എപ്പോയോ ഉറക്കത്തിന്റെ ആലസത്തിലേക്ക്   വീണിരുന്നു ..നേരം പരപര എന്ന് വെളുത്തു ജോസഫ് കണ്ണ് തിരുമ്മി നോക്കുമ്പോള്‍ ബെഡ്ഡില്‍ മറിയയില്ല   ബെഡ് റൂം മുഴുവനും വസ്ത്രങ്ങള്‍  വാരിവലിചിട്ടിരിക്കുന്നു അലമാറയിലെ മറിയയുടെ വസ്ത്രങ്ങള്‍ ഒന്നും കാണാനില്ല ..ജോസഫിന് ദേഷ്യവും സങ്കടവും   ഒന്നിച്ചു വന്നു .. വീട് മുഴുവന്‍ തിരെഞ്ഞെങ്കിലും കണ്ടെത്തിയില്ല ..കുറെ തിരഞ്ഞ ജോസഫ് ക്ഷീണിതനായി കസേരയില്‍  ഇരുന്നപ്പോള്‍ ഭിത്തിയില്‍ തൂങ്ങുന്ന  കണ്ണാടിക്കിടയില്‍   ഒരുതുണ്ട് കടലാസ് അതില്‍ കുറച്ചു വരികള്‍ .. കമുകനോടപ്പം ഒളിചോടുമ്പോള്‍ പറയുന്ന പതിവ് വരികള്‍ ..... 
 
 കാലം കടന്നകന്നു ജോസഫ് ഒരു വിവാഹം കയിക്കാന്‍ തീരുമാനിച്ചു ...കൂടെ ജോലി ചെയ്യുന്ന ഒരു അനാഥ പെണ്‍കുട്ടിയെ ....അവരുടെ ദാമ്പത്യം പൂത്ത് തളിര്‍ത്തു രണ്ടു ആണ്‍ കുട്ടികള്‍ .........ജോസഫും  ദീപ്തിയും തങ്ങളുടെ മക്കളും മടങ്ങുന്ന ഒരു കൊച്ചു കുടുംബം കണ്‍ കുളിര്‍ക്കെ കണ്ടു ജാനകിയമ്മ കണ്ണടച്ചു.....ജോസഫ് ഒരു കൊച്ചു വീട് വെച്ചു .....ഒരു ദുരന്തം കൂടി ജോസഫിനെ വേട്ടയാടി ഭാര്യ ദീപ്തിയുടെ മരണം ...ജോലി കഴിഞ്ഞു വരുന്ന വഴിക്ക് ഒരു ആക്സിഡന്റ്റ് ...........
വിധിയുടെ വേട്ടയാടലില്‍ തളര്‍ന്ന ജോസഫ് കുറച്ചു കാലം വീട്ടില്‍ ചടഞ്ഞു കൂടി യിരുന്നു സുഹ്രത്തുക്കളും മറ്റും അവനെ ഉത്സഹവനാക്കി  വീണ്ടും ആ പഴയ ജോസഫക്കി /......................

 വീട്ടു പടികലില്‍  ഒരു പോലിസ് ജീപ്പ് വന്നു നിന്ന് ...ജോസഫും അഴല്‍ വാസികളും പേടിയോടെ നോക്കി നില്‍ക്കേ  അതില്‍ നിന്ന് ഇറങ്ങി വന്ന പോലീസുക്കാര്‍ക്ക്‌ ഒപ്പം ഒരു യുവതി  .ശരിക്ക് നടക്കാന്‍ ശേഷിയില്ലാത്ത മുഖം നീര്  വന്നു വീര്‍ത്ത ഒരു യുവതി  ജോസഫ് ഒന്ന് കൂടി ശൂക്ഷിച്ചു നോക്കി ..ജോസഫ് കണ്ടു  മരിയയെ... പോലിസ്  ജോസഫിന്റെ സമ്മതം വാങ്ങി മരിയയെ ജോസഫിനെ ഏല്‍പ്പിച്ചു പിന്‍വാങ്ങി  .....  മരിയ  തന്റെ കഥന കഥ ജോസഫിനോടും മറ്റുള്ള വരോടുമായി പങ്കു വെച്ചു  ..കാമുകന്‍  കൊണ്ട് പ്പോയി വില്‍പ്പന നടത്തിയത് മുതല്‍                  അവിടെ നിന്നും രക്ഷപെട്ടു പോലീസിന്റെ കയ്യില്‍ എത്തുന്നത്  വരെ യുള്ള ഞെട്ടിപികുന്ന യഥാര്ത്യങ്ങള്‍ ......
.ജോസഫിന്റെ മക്കള്‍ക്ക്‌ ഉള്ള അമ്മയായി ഇന്ന് മരിയ മാറി  മുമ്പ് ചെയ്ത  ദ്രോഹാത്തിന് പ്രായക്ശ്ചിത്തം  ചെയ്യുകയാണ് ...
ഭാര്യ ഭര്‍ത്താവ് ഭന്തം  കേവലം നാടകങ്ങള്‍ക്ക് സമാനമല്ല ..അത് പരസപരം മനസ്സിലാക്കാന്‍ സാധികുന്നവര്‍ വിജയം വരിക്കും  അല്ലാത്തവര്‍ ...........?.............?   

Friday, April 13, 2012

വിരഹം

നീ വരുമെന്നറിഞ്ഞു കാത്തിരിക്കുന്ന എന്റെ നിമിഷങ്ങള്‍ യാമങ്ങള്‍ പിന്നിട്ടു ..പറയാന്‍ മറന്നു ഓടിയൊളിച്ച നിന്റെ സൊപ്ന ചെപ്പു തുറക്കുമ്പോള്‍ പാറി വരുന്ന പറവകള്‍ മനം അലങ്കാര നിബിടമാക്കുന്നു ...വാഖമാരച്ചുവട്ടിലെ കല്ലില്‍ കൊത്തിയ നിന്റെ പേര് മാഞ്ഞു തുടങ്ങി ...സ്കൂള്‍ മുറ്റം ശാന്തമാണ് ...പ്ലാവില വീണു ആലങ്കോലമായ ഭോതിമര ചുവട്ടില്‍ വേരുകള്‍ ഇരിപ്പിടം ഒരുക്കി കാത്തിരിക്കുന്നു ...നിന്റെ കൊലുസിന്റെ മണിയടി ശബ്ദം ഇന്നും അവിടെ മുഴങ്ങി കേള്‍ക്കുന്നു ...പുതിയ കുട്ടികള്‍ പുതിയ രീതികള്‍ എല്ലാം മാറി ...ഓടിയോളിച്ചിരുന്ന നമ്മുടെ പ്രണയ ചേഷ്ട്ടകള്‍ മാറി ..വാഖമാര തണല്‍ പ്രണയനികളുടെ സംഗമ ബിന്ദു ...നീ വരില്ലേ നമ്മുക്കും കൂട്ട് കൂടാം ഈ പ്രണയ പുതുമയില്‍ .. ഇരുള്‍ നിറഞ്ഞ വരാന്തകള്‍ മാറി എല്ലാം പ്രകാശ പൂരിതം ...അന്ന് നീ എന്നെ തനിച്ചാക്കി നടന്നകലുമ്പോള്‍ ഓര്‍ത്തില്ല ഇത്രയും വേദന നിറഞ്ഞ വിരഹം ...നീ വരുമോ എന്നോടപ്പം ?... വഴലുകളില്‍ ബില്‍ഡിങ്ങുകള്‍ പൊന്തി നന്മ നശിച്ച കുറേ കാട്ടാളന്‍ മാര്‍ മാത്രം ...നെല്‍ കതിരു കാണുവാന്‍ തേടിയലയുന്ന കാലം ...നീ നല്‍കിയ സമ്മാനം ഇന്നും ഞാന്‍ സൂക്ഷിക്കുന്നു ...നിന്റെ മുല്ലമൊട്ടുകള്‍ പതിഞ്ഞ ഓര്‍മ്മപെടുത്തല്‍ നിനക്കായി ഞാന്‍ കാത്തു വെച്ചു... സന്ധ്യകളില്‍ ദീപം കൊളുത്താന്‍ മറന്നില്ല ..തുളസിത്തറയില്‍ വിളക്കു വെക്കാനും ...
മഞ്ഞുറഞ്ഞ പ്രഭാതങ്ങള്‍ നിന്റെ കുഴില്‍ നാദം കേട്ടുണര്‍ന്ന കുളിരോര്‍മ്മകള്‍ മാഞ്ഞു പോഴി .. ഇരുട്ടിനു ഭീകര മായ മുഖഭാവം ...ബീച്ചിലെ ആളൊഴിഞ്ഞ ബെഞ്ചുകളില്‍ പ്രണയനികളുടെ ബാഹുല്യം ...ഒരു വിഷു പുലരിയില്‍ നീ വാശി പിടിച്ചത് ഓര്‍മ്മയില്ലേ എന്നെ കണി കാണാന്‍ , ഇതാ വിഷു വീണ്ടു വരുകയാണ് ഒരു പാട് വിഷു പുലരിയില്‍ ഞാന്‍ പോഴിരുന്നു ആ പുഴക്കരയില്‍ ഓര്‍മ്മയില്ലേ മണ്ണാത്തി പുഴയുടെ തീരം ,നീ മറക്കില്ല എനിക്കറിയാം കെട്ടിയിട്ട വഞ്ചിയില്‍ ഓളത്തിന്റെ ചാഞ്ചാട്ടത്തില്‍ നീ എനിക്ക് തന്ന വിഷു കൈനീട്ടം ... നേരം ഇരുട്ടി തുടങ്ങി ആരുമില്ലാത്ത ഈ ശ്മശാനത്തില്‍ നിന്‍ ഓര്‍മ്മകള്‍ മാത്രമാക്കി ഞാന്‍ പോകുന്നു .. നീ വരില്ലേ എന്നോടപ്പം .......

Sunday, March 25, 2012

ക്യാമ്പസ്‌


പ്‌ലസ്റ്റു കഴിഞ്ഞ് എനിക്ക് സീറ്റ്‌ കിട്ടിയത് ഒരുമ മല പ്രദേശത്തെ പ്രഥാന ക്യാമ്പസിലാണ്. പുഷ്പ്പവല്ലി അതാണാ ആ കലലായതിന്റെ പേര്. ഞാന്‍ ആണെങ്കില്‍ ഇതുവരെ വീട് വിട്ടു മാറി നിന്നിട്ടില്ല. പത്രങ്ങിലെ റാഗിംഗ് വാര്‍ത്തകള്‍ എന്നില്‍ വല്ലാത്ത ഭയം ജനിപ്പിക്കാന്‍ കാരണമായിരുന്നു. ബി എ സാമ്പത്തിക ശാസ്ത്രം വിദ്യാര്‍ഥിയായിട്ടാണ് എനിക്ക് പ്രവേശനം ലഭിച്ചത്. സാമ്പത്തികമായി വളരെ പിന്നിലുള്ളത് കാരണമാവാം എനിക്ക് സമ്പാദന ശാസ്ത്രം രുചിക്കാന്‍ എന്നില്‍ ധൈര്യം ജനിച്ചത്.
പറഞ്ഞു കേട്ട അന്തരീക്ഷങ്ങളില്‍ നിന്ന് വിഭിന്നമാണ് ക്യാമ്പസ്. കളിയും ചിരിയും സന്തോഷവും നിറഞ്ഞ ഒരു മാസം. ക്ലാസ്സിന്റെ ആദ്യ ദിവസം തന്നെ വ്‌നീത് സര്‍ പറഞ്ഞിരുന്നു ക്ലാസ്സിലെ അപരിചിതയായ രാധികയുടെ ആഗമനം. ഇവളാരാ സിനിമ നടിയോ മുഖവുര നല്‍കി പരിചയപെടുത്താന്‍ എന്ന് ഞാന്‍ ചിന്തിക്കാതിരുന്നില്ല. സുഗന്ന്യ ടീച്ചറുടെ ക്ലാസ് നടക്കുമ്പോള്‍ വിനീത് സാറും ഇരു നിറത്തില്‍ മെല്ലിച്ച ഒരു പെണ്‍കുട്ടി കൂടെ. സുഗന്ന്യ ക്ലാസ് നിറുത്തി പെണ്‍കുട്ടിയെ വിനീത് സര്‍ പരിചയപെടുത്തി. രാധികയുടെ വരവോടെ ക്ലാസ്സിലെ പെണ്‍കുട്ടികളുടെ എണ്ണം ആണ്‍കുട്ടികളെക്കാള്‍ വര്‍ദ്ധിച്ചു. ആധിപത്യം അവര്‍ക്കാണന്നു കരുതി ക്ലസ്സില്‍ മൊട കാണിക്കാനൊന്നും അവര്‍ തുനിഞ്ഞില്ല.
രാധിക ഒരു വായാടിയാണ് ആരോടും എന്ത് പറയാനുള്ള അവളുടെ ധൈര്യം സമ്മതിച്ചു കൊടുക്കുക തന്നെ വേണം. പഠിക്കാനും മിടുക്കിയാണ് നല്ലത് പോലെ ചിത്രം വരക്കുകയും ചെയ്യും ക്യാമ്പസിലെ ഒരു സകലകലാ വല്ലഭായണവള്‍ അതൊകൊണ്ട് തന്നെ അഹങ്കാരത്തിനു ഒരു കുറവുമില്ല. ഞാന്‍ പൊതുവേ അന്തര്‍മുഖനായത് കാരണം എന്നെ എല്ലാവരും കളിയാക്കും. രാധിക യാണ് മുന്‍പന്തിയില്‍
കലാകായിക രംഗങ്ങളില്‍ കഴിവ് തെളിയിക്കാനുള്ള അവസരമായി. ഞാന്‍ ഇതുവരെ ജീവിതത്തില്‍ മത്സങ്ങളില്‍ പങ്കെടുത്തിട്ടില്ല. പക്ഷെ എനിക്ക് ചെറിയൊരു ആഗ്രഹം ഏതെങ്കില്‍ ഒന്നില്‍ പങ്കെടുക്കാന്‍ കായിക അധ്യാപകന്‍ നാസര്‍ മാഷ് വന്നു കാസ്സിലെ പങ്കെടുക്കുന്ന കുട്ടികളുടെ പേര് പറയാന്‍ പറഞ്ഞു ഞാന്‍ എന്റെ പേര് പറയും മുമ്പേ രാധിക എന്റെ പേരും ഞാന്‍ മത്സരിക്കുന്ന ഇനങ്ങളും പറഞ്ഞു. നൂറു മീറ്റര്‍ ഓട്ടം, ലോങ്ങ് ജംബ്, ഹൈജംബ്, ഹാമാര്‌ത്രോ. നാസര്‍ മാഷ് സന്തോഷത്തോടെ ക്ലാസ്സില്‍ നിന്നും പോയി പക്ഷെ എന്റെ ചിന്ത ഒരു നൂര്‍ മീറ്റര്‍ ഓട്ടം മാത്രമായിരുന്നു മറ്റുള്ളവ ഞാന്‍ മനസാവചാ അറിഞ്ഞിട്ടില്ല പരിചയവുമില്ല. എന്റെ ഭയം ഇരട്ടിയായി മത്സര ദിവസം അടുത്ത് വരുകയാണ് എല്ലാവരും പരിശീലങ്ങള്‍ ആരംഭിച്ചു കഴിഞു. രാധികയോടുള്ള ദേഷ്യം ഉള്ളില്‍ ഒതുക്കി ഞാനും പരിശീലനം തുടങ്ങി.
മത്സര ദിവസം എന്റെ ഓരോ കോപ്രായങ്ങളും എട്ടു നിലയില്‍ പൊട്ടി. രാധികയും കൂട്ടുകാരികളും പരിഹാസം കലര്‍ന്ന വാക്കുകളില്‍ എന്നെ അഭിനന്തിച്ചു. ക്യാമ്പസില്‍ യുവജനോത്സവം നടക്കാനുള്ള ഒരുക്കത്തിലാണ് രാധികയോട് പകരം വീട്ടാന്‍ ഞാന്‍ മൂന്നു ഇനങ്ങളില്‍ പേര് നല്‍കി. മാപ്പിള പാട്ട്, കവിത, കഥാപ്രസംഗം. എന്റെ റിഹേയ്‌സല്‍ ആരംഭിച്ചു കഴിഞു. പഠനത്തെക്കാള്‍ ഉപരി ഞാന്‍ ഞാനതില്‍ ശ്രദ്ധിച്ചു. മത്സര ദിവസം അടുത്ത് വരികയാണ് ഒരു തരം വാശി പക്ഷെ ഭയം ഇപ്പോയും വിട്ടു മാറിയിട്ടില്ല. വിധികര്ത്താകളായി എത്തുന്നത് പ്രശസ്തരാണ്. നീതി ടീച്ചറാണ് കഥ പ്രസംഗം തയ്യാറാക്കി തന്നത്. ടീച്ചറുടെ നിര്‍ദേശം ഭാവങ്ങള്‍ മുഖത്ത് വിരിയണം പാട്ടില്‍ ശ്രുതി വളരെ ശൂക്ഷിക്കണം. എല്ലാം നല്ലതിനാവും എന്ന് കരുതി ഞാന്‍ തുടര്‍ന്നു. സെപ്റ്റംബര്‍ മാസം നാലാം തിയതി അന്നാണ് മത്സര ദിവസം ഇന്ന് സെപ്റ്റംബര്‍ രണ്ടു ഇനി രണ്ടു ദിവസങ്ങള്‍ മാത്രം ക്യാമ്പസില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
ആ സുദിനം വന്നെത്തി മത്സരങ്ങള്‍ക്കായി പേര് വിളിക്കാന്‍ തുടങ്ങി ആദ്യം കവിത ഒരു വിധം ഒപ്പിച്ചു വിധികര്‍ത്താക്കളുടെ മുഖത്തേക്ക് നോക്കി ഒരു തരം ദേഷ്യം കലര്‍ന്ന മുഖഭാവം എനിക്ക് തോന്നിയതാവാം. അടുത്ത ഇനത്തിനു ഉച്ചവരെ കാത്തുനില്‍ക്ക. ഒരു മണിക്കൂര്‍ കഴിഞ്ഞു കവിതയുടെ റിസല്‍റ്റ് മൈക്കിലൂടെ ഒഴുകിവന്നു ഫസ്റ്റ് ചെസ്സ് നമ്പര്‍ ഇരുനൂറ്റിനാല് ഷാജഹാന്‍, സെക്കന്റ് നല്‍പ്പതിനാല്‍ സുധീര്‍ എന്റെ ഹ്രദയം തുടിച്ചു അറിയാതെ ഞാനൊന്ന് ചാടി പോയി എന്റെ കവിതയ്ക്ക് രണ്ടാംസ്ഥാനം. ഞാന്‍ രാധികയുടെ നേരെ വിജയഭാവത്തില്‍ നോക്കി അവള്‍ കണ്ടഭാവം നടിച്ചില്ല. കഥാപ്രസംഗം തേര്‍ഡ്‌ കൊണ്ട് ത്രപ്തി പെടേണ്ടി വന്നു.
മാപ്പിള പാട്ടിനുള്ള മുന്നറിയിപ്പ് വന്നു ഞാന്‍ ഒരുങ്ങി. പതിനെട്ടു കുട്ടികളുണ്ട് ഈ ഇനത്തില്‍ എന്റെ ധൈര്യം ചോര്‍ന്നു പോകുന്നത് പോലെ തോന്നി. രാധികയുടെ അവഹേളനത്തിനു മറുപടി നല്‍കാന്‍ കഴിഞ്ഞില്ലങ്കില്‍ ഓര്‍ക്കാന്‍ പോലും കഴിയുന്നില്ല. സകല ദൈവങ്ങളെയും മനസ്സില്‍ പ്രാര്‍ഥിച്ചു എന്റെ ഊഴത്തിനായി കാത്തുനിന്നു ആറാമനായി എന്നെ ക്ഷണിച്ചു ഞാന്‍ ശ്രദ്ധിച്ചു പാടി. പാടി തിര്‍ന്നപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു പ്പോയി വിധികര്‍ത്താക്കള്‍ ഒന്നടങ്കം എണീറ്റ് നിന്ന് എനിക്ക് വേണ്ടി കൈയടിച്ചു. കൂട്ടത്തില്‍ രാധികയും ആ കാഴ്ച്ചയില്‍ ഞാന്‍ എല്ലാം മറന്നു മുന്നില്‍ കര്ട്ടനുള്ളില്‍ ഞാന്‍ തേങ്ങി കരഞ്ഞു ഒരിക്കലും നടക്കില്ലന്നു കണ്ട സംഭവം രാധികയുടെ പ്രോത്സാഹനം .
യുവജനോത്സവത്തിനു തിരശ്ശീല വീണു. സമ്മാനങ്ങളും അതിലുപരി അഭിനന്ദന പ്രവാഹവും എന്നെ തേടിയെത്തി പക്ഷെ ഞാന്‍ നോക്കുമ്പോള്‍രാധിക മാത്രം സദസ്സിലില്ല എന്റെ കണ്ണുകള്‍ അവളെ പരതി ഫലം വിഫലം. തലേന്നാളത്തെ ഓര്‍മ്മകളുമായാണ് ഞാന്‍ ക്യാമ്പസില്‍ എത്തിയത്, ക്യാമ്പസിലെ ഒരുക്കങ്ങള്‍ കണ്ടു ഞാന്‍ അമ്പരന്നു. ക്ലാസ്സിലെ രാധികയുടെ ബെഞ്ചില്‍ രാധികയില്ല. കൂട്ടുകാര്‍ ഒന്നടങ്കം ദുഖം നിഴലിക്കുന്ന മുഖവുമായി എന്റെ ചിന്തകള്‍ അരുതായ്മയിലേക്കു പോയി. പക്ഷെ സ്വൊയം പറഞ്ഞു വിശ്വസിപ്പിച്ചു ഇല്ല ഒന്നുമില്ല. രാധികയുടെ അടുത്ത കൂട്ടുക്കാരി ഫാത്തിമായണത് എന്നോട് പറഞ്ഞത്. രാധികയുടെ ചിരി മാഞ്ഞു അവളുടെ ശാട്ട്യവും അസ്തമിച്ചു. ശരീരം കാര്‍ന്നു തിന്നുന്ന അര്‍ഭുദ രോഗത്തിനടിമായായി ശിഷ്ട്ട ജീവിതം ആസ്വദിക്കാന്‍ വേണ്ടിയാണവള്‍ ക്യാമ്പസിലെത്തിയത്. ഫാത്തിമയുടെ കണ്ണുകളില്‍ നനവ് പടര്‍ന്നു ഫാത്തിമ നടന്നകന്നു. മരുഭൂമിയില്‍ ഏകനായ അവസ്ഥ .രാധികയുടെ ശവകുടീരത്തില്‍ ഒരായിരം പൂക്കള്‍ വിതറി ഞാന്‍ തിരിഞ്ഞു പോന്നു.

Saturday, March 24, 2012

പൊതു നിരത്ത്

മഞ്ഞുകണികകള്‍  പുല്‍ചെടിയുടെ അറ്റം   തണുപ്പിച്ചിരിക്കുന്നു  ... നേര്‍ത്ത മൂടല്‍ മഞ്ഞ് അന്തരീക്ഷംമുക്കി നില്‍ക്കുന്നു ...സൈക്കിള്‍ പഞ്ചറായതു    കാരണം  നടന്നാണിന്ന് പത്ര വില്‍പന ...സൈകിളില്‍ പോകുമ്പോള്‍ തന്നെയുള്ള കമന്‍റ്റുകള്‍     സഹിക്കാറില്ല.. ഇന്നത്തെ കാര്യം ബഹു ജോറ്.... 8 മണിയാകും മുമ്പേ കഴിഞ്ഞില്ലേല്‍ കോളേ ജിലെത്താന്‍    താമസിക്കും .. പിന്നെ പറയേണ്ട പൂരം ....സൌമിനി ടീച്ചര്‍ക്രിമിനല്‍ വക്കീലാകും    ഒരു കുറ്റവാളിയുടെ പരിഗണന  പോലും കിട്ടില്ല .... പത്രമിടുന്ന വീട്ടുക്കാരുടെ വക ചീത്ത വേറേയും.. മടുത്തു പക്ഷെ തരമില്ലല്ലോ .. അനാഥത്തം    സമ്മാനിച്ച ജീവിതം ,കൊച്ചനിയന്‍ ,നിത്യരോഗി അമ്മ ...അടുപ്പ് പുകയണമെങ്കില്‍ ഇതേ ഒള്ളൂ  ഒരു പോം വഴി വൈകീട്ടുള്ള വീട്ടു ജോലി ....പറയാതെ വയ്യ ലാസര്‍ മുതലാളിയുടെ നോട്ടം സഹിച്ചാല്‍ മതി മേരിയാന്റിയുടെ സ്നേഹമുണ്ടല്ലോ  .... ഓടി വന്നു കുളിച്ചു ഭക്ഷണം കഴിച്ചെന്നു വരുത്തി എണീറ്റു...അമ്മക്കുള്ള മരുന്നുകള്‍ എടുത്തു കൊടുത്തു ...അനിയനെ സ്കൂളിലേക്ക് വിട്ടു ...ബസ്സ്‌ സ്റ്റോപ്പില്‍  എത്തി പക്ഷെ ബസ്സ്‌ പോഴി കഴിഞ്ഞിരുന്നു ...അടുത്ത ബസ്സ്‌ വരാന്‍  10  മിനുട്ട് കഴിയണം ...അതിലെ കണ്ടക്ട്ടരുടെ ചൂന്നുള്ള  നോട്ടം ശിരകള്‍ തിളക്കും പക്ഷെ ഞാന്‍ നിസ്സഹായായ  ഒരു പെണ്‍കുട്ടി മാത്രം ...
                                                                                    കോളേജിലെ സമയങ്ങള്‍ കൊഴിഞ്ഞു വീണു ...ഓടി എത്തി ബസ്സില്‍ ഒരു വിധം കയറി പറ്റി.. ലോലന്മാരുടെ നോട്ടം പതിവാണല്ലോ ....മൈന്റ്ടു ചെയ്യാറില്ല ...പക്ഷെ പിന്നീട് മനസ്സിലായി  മൌനം ഔധാര്യമായി    കാണുന്ന വര്‍ഗമാണന്ന്  സേഫ്റ്റി പിന്നിന്റെ സഹായം ഇടയ്ക്കിടയ്ക്ക് ആവശ്യം വരും പക്ഷേ  എത്രനാള്‍ .....സ്ത്രീകള്‍ക്ക്  ബസ്സിനു മുന്നിലാണ്  സ്ഥാനം പക്ഷേ അവിടെ സ്ത്രീകളേക്കാള്‍ പുരുഷന്മാരെ കാണാം ....  സുമനസ്സുള്ള ചിലരെ കാണാം പക്ഷേ  അവര്‍ നിസ്സഹായാരാണന്ന്   മുഖം കണ്ടാലറിയാം .....ബസ്സിറങ്ങി  ഓടിയാണ്‍ പോയത്    മേരിയാന്റിയും സുജി മോളും എങ്ങോട്ടോ പോകാനുള്ള തയ്യാറെടുപ്പിലാണ് .. എന്നെ കണ്ടതും സുജി മോള്‍ ഓടി വന്നു കെട്ടിപിടിച്ചു  ഒരു ഉമ്മ തന്നു  .. ഞങ്ങള്‍ എന്റെ വീട് വരെ ഒന്ന് പോവുകയാ ..ചേട്ടന്‍ ബംഗ്ലൂരിലേക്ക്    പോഴി  ആരുമില്ല വീട് തൂത്തു വിര്ത്തിയാക്കി  രേണുക പൊക്കോ   .....ചാവി വീട്ടിലേക്കു കൊണ്ട് പോഴ്ക്കോ നാളെ ഞായര്‍ അല്ലേ? വൈകുന്നേരമേ  വരൂ ... വണ്ടി വന്നു അവര്‍ പോഴി ഞാനും നിലത്തു വീണ കുറച്ചു പ്ലാവിലകളും മാത്രം .. അലക്കാനുള്ളതെല്ലാം അലക്കി ...വീട് തൂത്തു വ്ര്ത്തിയാക്കി നേരം പോഴതറിഞ്ഞില്ല അനിയന്‍ ശംഭു വന്നു വിളിച്ചപ്പോള്‍ ഞാനമ്പരന്നു .. എല്ലാ ദിവസം മേരിയാന്റി പണി കഴിഞ്ഞില്ലേലും സമയം കഴിഞ്ഞാല്‍ നിര്‍ത്തില്ല വേഗം  വീട്ടിലേക്കു  പോകാന്‍ പറയും  ...............
                                                                രാവിലെ എണീറ്റു    പത്രകെട്ടെടുക്കാന്‍  കവലയിലെത്തിയപ്പോള്‍ കണ്ടു ഒരു ആള്‍ കൂട്ടം എന്താണന്നറിയാന്‍  ഒരു ആകാംഷ ...ആള്‍ കൂട്ടത്തിന്നുള്ളിലൂടെ ഞാന്‍ കണ്ടു ചോരയില്‍ കുതിര്‍ന്ന രണ്ടു മ്രതധേഹങ്ങള്‍ ...ആളുകള്‍ വണ്ടിയില്‍ കയറ്റി കൊണ്ട് പോഴി .....മണലുമായി ചീറിപായുന്ന ടിപ്പറിന്റെ ക്രൂര വിനോദം ഒരു കുടുംബം  വിസ്മ്രതിയിലായി......നോക്കിനിന്നാല്‍ പത്രദാതാക്കളുടെ  അപാസം  കലര്‍ന്ന    അക്ഷരശ്ലോകങ്ങള്‍  കേള്‍കേണ്ടി   വരും... പത്രകെട്ടുകളുമായി പോകുമ്പോള്‍   യുവാക്കള്‍ മുതല്‍ മുതു മുത്തശ്ശന്‍മാര്‍ വരേയുള്ള വരുടെ  അക്ഷര ശ്ലോകങ്ങള്‍ വേറേയും .... ഒരു പെണ്‍കുട്ടിക്ക് ജോലി ചെയ്യാന്‍ അര്ഹതയില്ലേ? രോഗം മാറ്റാന്‍ കഴിയില്ലല്ലോ ... ചങ്ങലക്കു ഭ്രാന്ത്പിടിച്ചാല്‍ എങ്ങിനെയാ മാറ്റുക ....ആള്‍ കൂട്ടത്തില്‍ തനിയെ നീങ്ങുന്ന രേണുക മാര്‍  നമ്മുടെ നാട്ടില്‍ ധാരാളം മുണ്ട് .............ഉടലയകിന്റെ നീതി ശാസ്ത്രം മാത്രമായി സ്ത്രീ മാറ്റപെടുമ്പോള്‍ അസ്തമിക്കുന്നത് നമ്മുടെ സഹോദരിമാരുടെ അമ്മമാരുടെ ജീവിതമാണ് .............വേണ്ടേ ഒരു മാറ്റം ............

Friday, May 6, 2011

ഉറൂബ്

വന്നപോലെവന്നു 
തന്‍ കണ്ടക ശനി 
ആരോ കുഴിച്ച കുഴികള്‍ 
ആര്‍ക്കോ വേണ്ടി ഹോമിച്ചു ഞാനാ
ജീവച്ചവം ........................
ആര്‍ത്തി മൂത്ത പണ കൊതിയന്‍
ലവലേശ മില്ലാ   മനുഷ്യത്ത്വം 
മോഹങ്ങള്‍ കുഴിച്ചു മൂടി
രക്ത പങ്കില മരുഭൂവില്‍ 
രക്ഷ യില്ലാ  ജൈല്‍വാസമുണ്ട്
ജൈലോ? നരക സമാനം 
എന്തൊരു ജീവിതം ........
................................
പ്രവാസമീ മീ കൈ പു നീര്‍ 
ഉറൂബ് എന്‍ സമ്പാദ്യം  ........